Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Cases

Thrissur

മയക്കുമരുന്ന് കേസുകളിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വില്‍പന നടത്തുന്ന ആളുകളെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്‍റെ ഭാഗമായി മൂന്ന് മയക്കുമരുന്ന്കടത്ത് കേസുകളിലെ പ്രതിയായ കണ്ണന്‍ എന്നറിയപ്പെടുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടില്‍ വിഷ്ണു (37) എന്നയാളെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ. അനില്‍കുമാര്‍, ജിഎസ്‌ഐ പി.വി. ഉണ്ണി, ജിഎഎസ്‌ഐ ഭരതനുണ്ണി, സിപിഒമാരായ ആദര്‍ശ്, വിഷ്ണു ആനന്ദ് എന്നിവര്‍ പ്രതിയെ പിടികൂടുന്നതിലും പിറ്റ് എന്‍ഡിപിഎസ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Kerala

ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു: പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ അഞ്ച് ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രത്യേക കോടതികൾ ആരംഭിക്കേണ്ടത്.

സംസ്ഥാനത്ത് എൻഡിപിഎസ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വിചാരണ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാനും നീതി വൈകാനും കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം ഈ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ കെട്ടിട സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും സർക്കാർ അടിയന്തരമായി ലഭ്യമാക്കണം.‌‌‌

നിലവിൽ സാധാരണ കോടതികളിലാണ് പല എൻഡിപിഎസ് കേസുകളും പരിഗണിക്കുന്നത്. ഇത് കേസുകൾ തീർപ്പാക്കുന്നതിൽ വലിയ താമസം വരുത്തുന്നുണ്ട്. പ്രത്യേക കോടതികൾ വരുന്നതോടെ ലഹരിമരുന്ന് കേസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡ്ജിമാർക്ക് സാധിക്കും.

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ കോടതികളില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

 

Kerala

ലഹരിമരുന്ന് കേസുകൾക്ക് പ്രത്യേക കോടതികള്‍; പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി

കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ എന്ന നിര്‍ദേശം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെന്നുമുള്ള സര്‍ക്കാരിന്‍റെ വിശദീകരണത്തെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

എല്ലാ ജില്ലകളിലും പ്രത്യേക കോടതി വേണമെന്നു സുപ്രീംകോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിച്ചു. ഫോറന്‍സിക് ലബോറട്ടറികളില്‍ 12 സയന്‍റിഫിക് അസിസ്റ്റന്‍റുമാരുടെ ഒഴിവുകള്‍ക്കൂടി നികത്തുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.

Latest News

Corehub Up